അദ്ര്‌ശ്യനായ കൂട്ടുകാരാ... നീയും ഞാനും തമ്മിൽ അറിയില്ല.. നമ്മൾ തമ്മിൽ കാണുകയും ഇല്ല. കാലതിന്റെ ഈ ഒഴുക്കിൽ ഈ തീരത്ത് ഞാനും നീയും കണ്ടുമുട്ടുന്നു. എന്റെ ചിന്തയിലെ വിഷാംശം നിന്റെ കണ്ണുകളിൽ തളം കെട്ടാതിരിക്കട്ടേ. പറയാനുണ്ട് ഏറെ എങ്കിലും അതെല്ലാം കേൽക്കാൻ നീ എനിക്ക് ആരുമല്ല എന്ന ചിന്ത എന്റെ തൊണ്ടയിൽ കുടുങ്ങിയ വാക്കുകളെ വീണ്ടും വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു. ഇവിടെ എത്തിയ നിനക്ക് ഞാൻ എന്ത് നൽകാനാണു. ഒരു നന്ദി വാക്കല്ലാതെ?

പ്രിയപ്പെട്ടവളേ.. ഇത് ഞാനാണ് .. നിന്നെ സ്നേഹിച്ചു മതിവരാത്ത നിന്റെ സ്വന്തം ... മഞ്ഞുതുള്ളി!

Tuesday, June 28, 2011

പുനര്‍ജ്ജന്മം



വാക്കുകളില്‍ ഒതുക്കാനാകില്ല നിന്നോടുള്ള പ്രണയം ...
ആരോടും തുറന്നു പറയാനുമാകില്ല നിന്നോടുള്ള അഭിനിവേശം ...
ഒടുവില്‍ എന്നോട് പറയാതെ നീ അകന്നപ്പോള്‍ ...
അതും ആരോടും പറയാനോ കഴിഞ്ഞില്ല ...
 ആരും വിശ്വസിക്കില്ല ...
എനിക്കും ഇങ്ങനെ ഒരു രാജകുമാരി ഉണ്ടെന്നു ...
ഞാനെന്‍ മനസ്സില്‍ കുഴിച്ചിട്ടു നിന്നെ ...
ഇന്ന് നീ എന്‍ വിരല്‍ തുമ്പിലൂടെ പുനര്‍ജനിക്കുന്നു .... വീണ്ടും ... വീണ്ടും... വീണ്ടും ......

നീ എങ്ങുപോയി സഖി



പോകുന്നു എന്നൊരു വാക്ക് പോലും പാറയാതെ ... എന്നെ വിട്ടു നീ അകലുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞു വീഴുന്ന ചോര തറയില്‍ വീണു ചിന്നി ചിതറുന്നത്‌ പോലും അറിയാതെ ഒരു സ്വപ്നജീവിയെ പോലെ ഞാന്‍ ഇരുന്നു.... ഇന്നും എന്റെ സ്വപ്നങ്ങളില്‍ നിന്റെ പാദസ്പന്തനം കേള്‍ക്കുമ്പോള്‍ ... എന്റെ ഹൃദയം വിങ്ങി പൊട്ടുന്നുണ്ട് .... ഇനി ഒരിക്കലും നീ വരില്ല എന്നറിഞ്ഞിട്ടും നിന്നെയും സ്വന്തമാക്കി ഞാന്‍ നമ്മുടെ ആ മലയാടിവരത്തെ കുഞ്ഞു കുടിലിലേക്ക് പോകുന്ന ഒരു കുഞ്ഞു സ്വപ്നം എന്റെ ഹൃദയത്തിന്റെ എതോ ഒരു കൂണില്‍ ചിതലരിച്ചു കിടക്കുന്നുണ്ട് .... ആരും കാണാതെ അതിനെ ഞാന്‍ ഒരു സ്പടിക കൂട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് നീ വരുമ്പോല്‍ നിനക്ക് തരാം എന്റെ ജീവന്റെ ജീവനായ സഖിക്ക് തരാന്‍ ...

Monday, June 27, 2011

ഇതു എന്റെ ഹൃദയമാണ്‌



ഇതു എന്റെ ഹൃദയമാണ്‌ .. ഞാന്‍ ആരോടും കാട്ടാതെ നിനക്കായ്‌ മാത്രം കാത്ത് സൂക്ഷിച്ച നിധി .... അതിനെ അറിയാന്‍ പോലും നില്‍കാതെ കലമാകുന്ന യവനികയില്‍ മറഞ്ഞു നീ ...  നിന്നെ അറിയിക്കാന്‍ കഴിയാത്തതും ... നീ കാണാന്‍ ആഗ്രഹിക്കത്തതുമായ  ഒരായിരം മോഹങ്ങള്‍ എനിക്കുണ്ട്‌ ... എന്നിലെ മറഞ്ഞിരുന്ന വികാരങ്ങളെ നീ ഉണര്‍ത്തി .. അവയെ എല്ലാം ഞാന്‍ ഒരു പേരിട്ടു പ്രണയം .. നീ പ്രണയമായ്‌ എന്നിലേക്ക് അലിഞ്ഞിരുന്നു .. എന്നെ വിട്ടു പോകും വരെ .... ഇന്നെന്നില്‍ ആ പ്രണയം ഇല്ല .. അത്‌ നീ പോകുമ്പോള്‍ .. ഞാന്‍ തന്നെ എന്റെ ഹൃദയത്തിന്റെ ചിതലരിച്ച ഉള്ളറകളില്‍ മൂടിയിട്ടു  .. ഇനി ഒരു പെണ്ണും കനത്ത രീതിയില്‍ .. എല്ലാം പഴംകഥയായി .... പലര്‍കും പറഞ്ഞു ചിരിക്കാന്‍ ഒരു കഥയായി ... പൂവിനെ സ്നേഹിച്ച ഹിമാകണം ... അതായിരുന്നു ഞാന്‍ ...
നിന്നില്‍  വന്നു വീണ് നിന്നെ മാത്രം തൊട്ടറിഞ്ഞ് നിന്നോട്‌ എന്റെ സ്വപ്നങ്ങള്‍ പങ്കുവച്ച് ....ഒടുവില്‍ കലമാകുന്ന ഇളം കാറ്റ്‌ എന്നെ തകര്‍ത്ത്‌ താഴെ ഇട്ടു ... നിന്റെ കൂടെ ചേര്‍ന്നിരുന്ന നാളുകള്‍ .. അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും     ഒരിക്കലും മറക്കാന്‍ കഴിയാത്തതും ..... ഞാന്‍ അതു കനവില്‍ കാണുകയല്ല ..... ഞാന്‍ ആ പ്രണയത്തില്‍ ജീവിക്കുവായിരുന്നു ..... ഒരു പച്ചയായ മനുഷ്യനായി .... ഇന്നു ഞാന്‍ ഉരുകി ഒടുങ്ങുകയാണ്‌ .. ഒരു മെഴുകുതിരി പോലെ സ്വയം ... 

[എന്റെ പഴയ ബ്ലോഗില്‍ ഇട്ടിരുന്നത് .... ഇപ്പൊ ഇവിടെ ഇടണമെന്ന് തോന്നി ഇടുന്നു .. ആ ബ്ലോഗ്‌ ഇനി ഓര്‍മ മാത്രം  ]

Saturday, June 25, 2011

വീണ്ടും ഓര്‍മകളിലേക്ക് ...

 
ചില മുഖങ്ങള്‍ അങ്ങനെയാണ് .. മനസിന്റെ കോണില്‍ എന്നും അത് മായാതെ കിടക്കും ... ഭൂതകാലത്തിലേക്ക് പോകുമ്പോള്‍ ആ മുഖങ്ങള്‍ രാത്രിമഞ്ഞു ചെടിയുടെ ഇലയില്‍ വീണും അതില്‍ പ്രകാശം തട്ടുമ്പോള്‍ തിളങ്ങുംപോലെ തിളങ്ങും ... ഒരിക്കലും മറക്കാനാകാത്ത മുഖങ്ങള്‍ ഏറെ ... അതില്‍ പ്രണയിനിയും കൂട്ടുകാരും .. ചില അപരിചിതരും ഒക്കെ കാണും .... ഒരു ട്രെയിന്‍ യാത്രകിടയില്‍ വച്ച കണ്ടുമുട്ടിയ ഒരു അപരിചിതന്‍ എന്റെ ഓര്‍മകളെ കുറെ കാലം വേട്ടയാടിയിരുന്നു ... ആ കഥ പിന്നെ പറയാം ....
ഇത് ഒരു ഓര്‍മ്മക്കുറിപ്പ്‌... എന്റെ ഓര്‍മകളില്‍ എന്ന് ചിരി വിതറുന്ന ഒരു തൊട്ടാവാടിയുടെ ഓര്‍മ്മകള്‍... എന്റെ സ്കൂള്‍ ജീവിതം എനിക്ക് തന്നത് വളരെ നല്ല ഓര്‍മ്മകള്‍ തന്നെ.. ഒന്നും മറക്കാനാകാത്ത അനുഭവങ്ങള്‍ ... തുടങ്ങുമ്പോള്‍ ഉണ്ടാക്കിയ അമ്പരപ്പ് .. കൂടുകരോട് ചെര്‍മ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം ... ഒടുവില്‍ എല്ലാരേം വിട്ടു പിരിയെണ്ടിവരുമ്പോള്‍ കണ്ണുനീര്‍ തുള്ളികള്‍ എല്ലാം ഞാന്‍ ആസ്വദിച്ചു.. ഇനി അങ്ങനെ ഒരു കാലം വരില്ലല്ലോ അല്ലേ .. സ്കൂളിലും ഇപ്പോഴതെപോലെ വളരെ മിതഭാഷി ആയിരുന്നു ഞാന്‍ ... കൂടുതല്‍ ആരോടും ഒരു അടുപ്പവും ഇല്ല വിദ്വേഷവും ഇല്ലാത്ത ഒരു ടൈപ്പ് ... എപ്പോഴനെന്നയില്ല ദീപ എന്നെ ശ്രദ്ധിച്ചു  തുടങ്ങിയത്... അവളോട ചോദിച്ചാല്‍ 8 ആം ക്ലാസ്സ്‌ മുതല്‍ എന്ന് പറയും .... ഞാന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഇടക്ക് എന്നേം നോക്കി രിക്കുന്നത് കാണാം .. എന്തോ എനിക്ക് ആ നോട്ടത്തിന്റെ പൊരുള്‍ മനസിലായില്ല ... കാലം പിന്നെയും ഉരുണ്ടു ... വര്ഷം കഴിയുംതോറും അവളുടെ നോട്ടത്തിന്റെ തീക്ഷ്ണത കൂടിവരുന്നത് ഞാന്‍ അറിഞ്ഞു ... ഒരിക്കല്‍ പോലും എന്നോട് പറഞ്ഞിട്ടില്ല അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് ... പക്ഷെ എന്തു ഇതൊക്കെ ആണെങ്കിലും അവള്‍ ഒരു നാള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ എന്റെ ഉന്മേഷം ഒക്കെ പോകുമെന്നത് സത്യം ... അവളിരിക്കുന്ന ബെഞ്ച്‌ നോക്കും ഞാന്‍ ഇടക്കിടക്ക് ... എന്റെ ഉള്ളിലും എവിടെയോ ഒരു പ്രണയം ഉണ്ടായിരുന്നോ ? ...ഒടുവില്‍ സ്കൂള്‍ മുഴുവന്‍ 10  ആം ക്ലാസ്സില്‍ എന്നെ ദീപം എന്ന് വിളിച്ച കളിയാക്കി കൊണ്ടിരുന്നു ... സ്കൂളില്‍ ആരോട്  എന്നെ കുറിച്ച ചോദിച്ചാലും  അവര്‍ക്ക് പറയാന്‍ ഒരു പേരെ ഉള്ളു  ... അവളുടെ പേര് ... എന്തോ എനിക്ക് മാത്രം അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല ... എന്റെ കൂട്ടുകാര്‍ എന്നെ അവളുടെ പേര് വിളിച്ചു കളിയാക്കുമായിരുന്നു
അവള്‍ ഒരു നല്ല കുട്ടി   ആയിരുന്നു .... ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ... ഞാന്‍ എന്തെങ്ങിലും ഇത്തിരി ശബ്ദം ഉയര്‍ത്തി പറഞ്ഞാല്‍ അപ്പോള്‍ കണ്ണ് നിറയും മുഖം ചുവക്കും ... ശെരിക്കും ഒരു തൊട്ടാവാടി ... എന്റെ സ്കൂള്‍ ജീവിതം കഴിയും വരെ അവള്‍ എന്നോട് പറഞ്ഞില്ല .. ഞാന്‍ അങ്ങോട്ടും ...
ഒടുവില്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ അവളുടെ കണ്ണുകള്‍ ഞാന്‍ കണ്ടു മഞ്ഞുതുള്ളി വീണ പുല്‍ത്തകിടി പോലെ തിളങ്ങുന്നത് .... വേണ്ടും കാലം കടന്നു പോയി .. അവള്‍ ഒരു നഷ്ടപ്രണയത്തിന്റെ കഥാപാത്രമായി ... വേണ്ടും സ്കൂള്‍ പഠിത്തം 2  പേരും 2 സ്കൂളില്‍ .. എന്തോ ഞാന്‍ ഒരു ആവശ്യവും ഇല്ലാതെ വേണ്ടും കൂട്ടുകാരികളോട് അന്വേഷിച്ചു അവളെക്കുറിച്ച് ... അപ്പോള്‍ അവരെല്ലാം പറഞ്ഞത് " എന്തിനാ ഇപ്പൊ അന്വേഷിക്കുന്നെ 3  കൊല്ലം നിന്റെ പുറകെ നടന്നില്ലേ അവള്‍ " പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല ... വേണ്ടും കുറെ കാലം  കഴിഞ്ഞു കണ്ടു... അവിടെ കുറച്ച നിമിഷം കൂടെ ഇരുന്നു അവളുടെ സ്കൂളിന്റെ ഒരു മരച്ചുവട്ടില്‍ ... മൂകത അവിടമാകെ നിറഞ്ഞിരുന്നു .. എന്തോ പറയണമെന്നുണ്ട് പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല .. ചിലപ്പോള്‍ ഒരു ആലിംഗനം ചെയനമെന്നു തോന്നി പക്ഷെ കൈയും അനങ്ങുന്നില്ല .. എന്റെ ഹൃദയമിടിപ്പ്‌ പതിവിലും കൂടിയിരുന്നു ... അപ്പൊ ഞാന്‍ അറിഞ്ഞു അവള്‍ എനിക്ക് ആരോ ആണെന്ന് ... ഒടുവില്‍ ആ ഒത്തുചേരല്‍ പിരിയുമ്പോള്‍ ഒരു ചെറുപുഞ്ചിരി സമ്മാനിച്ച്‌ .. ആ കണ്ണുനീരില്‍ കലര്ന്നപുഞ്ചിരി എന്നെ കുറെ കാലം വേട്ടയാടി ... വേണ്ടും കുറേ കാലം കഴിഞ്ഞു ജീവിതത്തില്‍ പലരും മാറി വന്നു .. ഇനിയും കാണാന്‍ മുഘങ്ങലേറെ എന്ന് ഓര്‍മ്മിപ്പിച് കൊണ്ട് .. ഒരു നാള്‍ പഴയ ഓടോഗ്രഫില്‍ നോക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ കണ്ടു . അതില്‍ വിളിച്ചു അടുത്തവീട്ടിലെ ഫോണ്‍ ആണ് ... ദീപയുടെ അമ്മ വന്നു ഫോണ്‍ എടുത്തു . വെട്ടിലെ നമ്പര്‍ തന്നു .. അവരുടെ വീട്ടില്‍ വരെ എന്നെ അറിയാം എന്നുള്ളത് എനിക്ക് ആശ്ചര്യം ആയി ... ആ നമ്പറില്‍ ഇടക്ക് വിളിക്കും കൂടുതല്‍ സമയവും നിശബ്ധത ഞങ്ങള്‍ക്ക് കൂട്ടിരിക്കും .. ഒടുവില്‍ എന്റെ പ്രവാസ ജീവിതം തുടങ്ങി .. എല്ലാ വെള്ളിയാഴ്ചയും എന്റെ കാള്‍ വരുന്നതും  കാത്ത് മോബിലുംയി അവള്‍ ഇരിക്കും ... കാര്യമായി ഒന്നുമില്ല ആ നിശബ്ദതയില്‍ ഞങ്ങള്‍ കഥകള്‍ പറഞ്ഞിരുന്നു ... ദിര്‍ഹംസ് ഒഴുകിപോകുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല ... ഒടുവില്‍ അവസാനത്തെ കാള്‍ വിളിച്ചു .. അവളുടെ കല്യാണത്തിന് ഒരു ആഴ്ച മുന്‍പ് ... അവിടെ 40  മിനിറ്റ് നടന്ന സംഭാഷണത്തില്‍ 35 മിണ്ടും വേണ്ടും നിശബ്ധമായി ഞങ്ങള്‍ കഥ പറഞ്ഞു .... 8  വര്‍ഷം ഒരു ചുരിങ്ങിയ കാലയളവല്ല... ഒരു പ്രണയം ഉള്ളില്‍ സൂക്ഷിക്കാന്‍ ... എന്തോ ഞങ്ങള്‍ ഒരിക്കലും പറഞ്ഞില്ല .....
വീണ്ടും കണ്ടു  പലവട്ടം ... അവസാന വകാസോനിലും കണ്ടു ആ പഴയ പുഞ്ചിരി ഇന്നും എനിക്കായ് ബാക്കി ... പശ്ചാതപമില്ല എനിക്ക് .. വിഷമവും ഇല്ല .. നീ നല്‍കിയത് നല്ല ഓര്‍മ്മകള്‍ തന്നെ ... ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നുന്ടെങ്ങില്‍ ഇന്നും ഞാന്‍ നിന്നെ ഓര്‍ക്കുന്നു എന്നല്ലേ? ഒരുപാട് നല്ല ഓര്‍മ്മകള്‍ ... നൊമ്പരമില്ലാത്ത എന്റെ കുറച്ചു  ഓര്‍മകളില്‍ നീയും ....ദീപ .... ഞാന്‍ ഒരു നിര്ഭാഗ്യവാനായിരിക്കാം ... നന്ദി ഉണ്ട് ആയ ചിരികള്‍ നല്‍കിയതിനു .. കണ്ണുനീരിന്റെ ഉപ്പുകലര്‍ന്ന ചിരി ഇന്നുമെന്‍ മനസിലുണ്ട് ...
ഈ പ്രവാസത്തിന്റെ ഏകാന്തതയില്‍ .വല്ലാതെ ആശിച്ചു പോകുന്നു വീണ്ടുമൊരു പൂക്കാലം ....
 
പൊതുവേ നമ്മടെ നല്ല നിമിഷങ്ങള്‍ നമ്മള്‍ അറിയാതെ കടന്നുപോകും .. ഒടുവില്‍ വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ... ഒരു വല്ലാത്ത ആശ വീണ്ടും  ആ ലോകത്തേക്ക് വന്നവഴിയെ ... ഒന്ന് നടക്കാന്‍ മോഹിക്കും മനസുവല്ലാതെ തുടിക്കും പക്ഷേ അവ സാധ്യമല്ല എന്നറിയുമ്പോള്‍ എല്ലാരേം പോലെ നമ്മള്‍ വേണ്ടും പറയും ... " വളരണ്ടായിരുന്നു ... ആ പഴയ കൌമാരകാരന്‍ ആയിരുന്നെങ്ങില്‍ മതിയായിരുന്നു ... "
 
 

Friday, June 24, 2011

......


എന്റെ ഭൂതകാലം വര്‍ണങ്ങള്‍ വിരിച്ചത് നീയായിരുന്നു ...
എന്റെ വര്‍ത്തമാനം നിന്റെ ഓര്‍മകളില്‍ ഒതുങ്ങുന്നു ....
എന്റെ ഭാവികാലം ഇന്നും എഴുതി തീരാത്ത ഒരു കാവ്യം ....
ഇവയിലെല്ലാം തുല്യമായ മായാതെ കിടക്കുന്നത്
നീയായിരിക്കും

അത് നിന്റെ പേരായിരിക്കും ..... അത് നിന്റെ ഓര്‍മ്മകള്‍ ആയിരിക്കും ....

കൊഴിയുമോരോ ദിനങ്ങള്‍


കൊഴിയുമോരോ ദിനങ്ങള്‍ പിന്നെയും കാറ്റില്‍ പെട്ട കരിയിലപോലെ


ഒരു നാള്‍ ഞാനും പോകും നിങ്ങള്‍ ആരും കനത്ത ദൂരത്തേക്ക് , എന്നെ നിങ്ങള്‍ മണ്ണില്‍ കുഴിച്ചിടും , നിങ്ങളും പിരിയും


ഒടുവില്‍ ഒരു നാള്‍ ........


എന്റെ കല്ലറയുടെ മുകളില്‍  ഒരു കുഞ്ഞു പനിനീര്‍ പൂവ് മുളക്കും അതിനെ ലോകം അവളുടെ പേര് ചൊല്ലി വിളിക്കും


എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്ന മുറിവിലാണ് പുഷ്പത്തിന്റെ ജനനം ..


അവളുടെ നഖക്ഷതം ഉണ്ടാക്കിയ മുറിവ് ....


ഇനി എന്നെ ആരും ഓര്‍ക്കില്ല എന്റെ വ്യാകുലതകള്‍ ആരുടേം നെഞ്ചില്‍ വേദനയാകില്ല


ഞാന്‍ പോകുമ്പോള്‍ എനിക്കായ് കണ്ണീര്‍ പോഴികണ്ട ... ഒരു നാള്‍ ഈ ലോകം എന്നെ അറിയും


അന്നെക്കായ്‌ കത്ത് വയ്കൂ ഈ കണ്ണുനീര്‍ !!!!!!!!!

Tuesday, June 21, 2011

ഒരു പൂക്കാലം












ഇനിയെന്ന് വരും ഒരു പൂക്കാലം ....
എന്റെ ഹൃദയത്തിലും പനിനീര്‍ പൂക്കള്‍ വിരിയുമോ ....
പണ്ടൊരുനാള്‍ എന്റെ സായാഹ്നങ്ങള്‍
നിന്നെകുറിച്ചുള്ള വ്യകുലതയായിരുന്നു ...
പിന്നെ ഒരുനാള്‍ നീ എന്‍ ശ്വാസവും
എന്‍ ജീവനുമായി ..
വീണ്ടും ഒരു നാള്‍ .. ഒരു വക്കും ഉരിയാടാതെ ..
എന്നെ വിട്ടകന്നു എങ്ങോ    പോയ്മറഞ്ഞു ....
എന്റെ പൂവടിയിലെ പോക്കളെല്ലാം കൊഴിഞ്ഞു
എന്റെ സ്വപ്നങ്ങളിലെ മഴവില്ലുകള്‍ മാഞ്ഞു
ഒരു ദീര്‍ഘ ശ്വാസത്തിനായ് ഞാന്‍ കാത്തിരുന്നു ..
നീ എടുത്ത എന്‍ ശ്വാസം നീ എനിക്ക് തിരികെ ഏകിയില്ല
പുറമേ ചിരിച്ചു .. ഉള്ളില്‍ ഒരായിരം പേമാരികള്‍ ... 
ആരും അത് കണ്ടില്ല ... അതെന്നുളില്‍ ഇന്നും പെയ്തൊഴിയുന്നു ...

ഇനിയും എന്‍ പനിനീര്‍ പൂക്കള്‍ പോകുമോ പ്രിയേ ....
ഒരുനിമിഷം എന്നരുകില്‍ അണയുമോ... 
ഒരു മാത്രാ നീയെറെതെന്നു ചൊല്ലുമോ വ്യഥ ... 

( ഇതിനു എന്ത് പേരിടണം എന്നറിയില്ല .... ഒരു കവിതയുമല്ല കഥയുമല്ല ചുമ്മാ എഴുതിയതാണ് :( )     


Wednesday, June 15, 2011

എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....

Posted Image

എന്റെ സ്വപ്നത്തിലെ രാജകുമാരിക്ക്‌ ....ഓര്‍മകളില്‍ സുഗന്ധം നിറച്ച മാലാഖക്ക്‌ ... ജീവനില്‍ അര്‍ഥം നല്‍കിയ പ്രിയ പുഷ്പതതിനായ് ....
ഇനിയും ഒരു ജന്മം എനിക്ക് കാത്തിരികാന്‍ കഴിയുമെന്നു തോന്നുന്നില്ല .. ഒരു പക്ഷേ ഞാന്‍ ഇനി ഒരു ജന്മം കൂടെ മനുഷ്യനായി ഈ ഭൂവില്‍ പിറക്കാന്‍ ആഗ്രഹിക്കുന്നില്ല ... ഒരായിരം ജന്മം അനുഭവികേണ്ടത്‌ എല്ലാം ഈ ചെറിയ കാലയളവില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ... കുറേ കള്ളം കൊണ്ട് എന്റെ സ്വപ്നങ്ങളില്‍ നീ അറിയിച്ചുതന്ന നീ എന്ന അടങ്ങാത്ത ദാഹം.. ഇന്നെനിക്കില്ല ... വികാരങ്ങളൊക്കെ നശിച്ചു എന്റെ ഭാവി സ്വപ്നങ്ങളുടെ കൂടെ ഇല്ലാതായി പോയിരിക്കുന്നു ... ഇനി എനിക്കെന്തിനാ ഭാവി സ്വപ്നങ്ങള്‍ ? ഒന്നുമാത്രം ഓര്‍ക്കുക... എന്റെ ... എന്റെ... സ്വപ്നങ്ങളില്‍ നീ ഉണ്ടാക്കിയ മാറ്റത്തില്‍ ഞാന്‍ എന്നെ മറന്നു .. നീ എന്ന സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹം മാത്രമായി ഞാന്‍ ... എപ്പോഴും ഓരോ നിമിഷവും നിന്നെ കുറിച്ചുള്ള ചിന്ത , വ്യകുലാതതകള്‍ , നമ്മള്‍ തമ്മിലുള്ള ജീവിതം, നമ്മുടെ ഭാവി ... കെട്ടി ഉണ്ടാക്കിയതെല്ലാം എല്ലാം .. പൊട്ടിത്കര്‍ന്ന് മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഇളിഭ്യാനായി നില്‍കുമ്പോള്‍ ... ഒരു നിമിഷമെങ്കിലും മരണം എന്നില് ഒരു തെന്നല്‍ കാറ്റ്‌ പോലെ സുഖമുള്ള തലോടല്‍ പോലെ വന്നടിച്ചെങ്കില്‍ .. അതിന്റെ സുഖത്തില്‍ ഞാനും മറിച്ച് ഈ മണ്ണിലടിഞ്ഞു ചേര്‍ന്നെങ്കില്‍ എന്നശിച്ചു പോകുന്നു ...ഞാന്‍ മരിച്ചാലും എന്റെ ഓര്‍മകള്‍ക്ക് മരണമില്ല സഖി ... അവ എന്നും നിന്റെ സ്വപ്നങ്ങളില്‍ വന്നു നിന്നെ വേട്ടയതാത്തിരിക്കട്ടെ .. എന്നു മാത്രമാണ്‌ എന്റെ പ്രാര്‍ഥന ... എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ അറിയും .. ഞാന്‍ നിനക്കായ്‌ കതതുവച്ച സ്വപ്നങ്ങള്‍ ..ഞാന്‍ നിനക്കായ്‌ പങ്കുവക്കാനശിച്ച ആശകള്‍ എന്റെ ആഗ്രഹങ്ങള്‍ . അഭിനിവേശങ്ങള്‍ അവയെല്ലം നിന്നിലേക്കടുത്ത്‌ .. നിനക്ക്‌ കാട്ടിതരും ഞാന്‍ നിന്നെ എത്ര സ്നേഹിച്ചിരുന്നു എന്നു ... ഞാന്‍ നിനക്ക്‌ അരായിരുന്നെന്ന് അന്ന് കൂയിലുകള്‍ പാടുകയില്ല .. അവയും എന്റെ ഓര്‍മകള്‍ പോലെ മൂകരായി ഇരികും ... അറിയുമോ ... എന്റെ ജീവിതം ഇപ്പോള്‍ കരകാണ്ണാ കടലിലെ ഒരു കുഞ്ഞു തോണി പോലെ കരയിലേക്ക്‌ അടുക്കാന്‍ കാത്തിരികുന്നു....

നീ ഇനി തിരിച്ചു വരില്ല ..... എന്നറിയാമെങ്കിലും .. എന്നെങ്കിലും എന്നെ അറിയുക .... എനിക്കയ് നീ വച്ചു നീട്ടിയ ജീവിതം ഇന്നേനികവശ്യമില്ല .... ഇപ്പോള്‍ എല്ലാം വേണ്ടും പഴം കഥയായി..... പൂജ്യാത്തില്‍ നിന്ന് ഞാന്‍ കരകേരീ വരുകയായിരുന്നു .. വീണ്ടും പൂജ്യാത്തിലേക് ഒരു മടക്കയാത്ര.....
നന്ദി ... തന്ന ഓര്‍മകള്‍ക്കും.... പറഞ്ഞ കള്ളങ്ങള്‍ക്കും ... എല്ലാം സത്യമാണെന്ന് എന്നെ വിശ്വാസിപിച്ച ആ വൈഭവത്തിനും ... പറയും മുന്നേ ചിരിക്കുന്ന ആ പൊട്ടിച്ചിരികള്‍ക്കും ... നല്‍കിയ ഒരായിരം ചൂടു ചുംബനങ്ങള്‍ക്കും..... എന്റെ ഹൃദയത്തില്‍ തരച്ചുവിട്ട പ്രണയ ശരത്തിനും എല്ലാം നന്ദി ..... ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ .....

ചന്ദ്രന്‍ സര്‍ " ഒരു ഓര്‍മ്മക്കുറിപ്പ് "

" പണ്ട്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ "


മധുസൂദനന്‍ നായര്‍ സര്‍ ന്റെ കവിത അല്ലെ ?


പക്ഷെ എനികെന്തോ ഈ കവിത ഇന്നും കേള്‍കുമ്പോള്‍ ഓര്‍മ വരുന്ന   ഒരു മുഖമുണ്ട് .... പഴയ 80 കളിലെ നെട്ടിവലര്‍ത്തിയ മുടിയും .... ഒരു തേച്ചുമിനുക്കിയ വെള്ള ഷര്‍ട്ടും സ്വര്‍ണ കരയുള്ള മുണ്ടും തരകെടില്ലാത്ത താടിയും എപ്പോഴും കയ്യില്‍ സിഗരറ്റും ആയി വരുന്ന എന്റെ ഹൈ സ്കൂള്‍ അദ്യാപകനെ ... 8 ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിനടുത്തുള്ള ഒരു പാരലല്‍ കോളേജില്‍ ചേര്‍ന്നു... എല്ലാരും നല്ല അധ്യാപകര്‍ തന്നെ ... ഒരുപാട് വര്‍ഷത്തെ പരിചയമുള്ള അദ്യാപകര്‍ ... എന്ത് കൊണ്ടും ഒരു കുട്ടി എന്ന നിലയില്‍ എനിക്ക് പറ്റിയ സ്ഥലം ഇതുതന്നെ എന്ന് എനിക്ക് മനസിലായി ...
മലയാളം ക്ലാസ്സ്‌ ആയിരുന്നു എനിക്കും കൂടെ ഉള്ളവര്‍ക്കും   ഏറ്റവും ഇഷ്ടമുള്ളത് കാരണം .. ചന്ദ്രന്‍ സര്‍ ന്റെ ക്ലാസ് തന്നെ ... സര്‍ ക്ലാസ്സില്‍ വരുമ്പോള്‍ പഴയ gulf  Old  Spice ന്റെ മണം അടിക്കും അതിന്റെ കൂടെ ഈ സിഗരറ്റ് മണവും കൂടെ ചേര്‍ന്നു ഒരു വല്ലാത്ത മണം ... അദേഹത്തിന്റെ ക്ലാസ്സില്‍ ഇന്ന് വരെ ആരും ശല്യമുണ്ടാക്കിയിട്ടില്ല .... അദേഹം ക്ലാസ് തുടങ്ങിയാല്‍ എല്ലാരും സര്‍ ന്റെ മുഖത്ത് നോക്കി ഇരിക്കും .. ഞാന്‍ സര്‍  പഠിപ്പിക്കുമ്പോള്‍ ഉള്ള ചുണ്ടിന്റെ ചലനവും ആ മുഖ വ്യത്യാസവും കയ്കളുടെ ചലനവും നോക്കി ഇരുന്നിട്ടുണ്ട് പലവട്ടം ... ഏതൊരു മലയാളം പാഠം എടുത്താലും ആശാന്റെ വക ചില പ്രയോഗങ്ങള്‍ കാണും ... തുടര്‍ന്നുള്ള 3  അധ്യന വര്‍ഷവും ഞങ്ങള്‍ ആ ക്ലാസ് മാത്രം രസിച്ചിരുന്നു ..... ഈ അലങ്കാരവും വ്രതവും ഒക്കെ പഠിപ്പിക്കാന്‍ സര്‍ ന്റെ കഴിവും അപാരം ... സ്വന്തമായി നിമിഷ കവിതകള്‍ അലങ്കാരം പഠിക്കുമ്പോള്‍   മനസിലാകനായി പറഞ്ഞുതരും ...  കവിതകള്‍ സ്വന്തം ഈണത്തില്‍ പാടിതരും .. അത് കേട്ടിരികാന്‍ ഒരു വല്ലാത്ത അനുഭൂതി ..... ക്ലസ്സില്ലതിരിക്കുമ്പോള്‍ ഞങ്ങള്‍ ആവശ്യപ്പെടും ഒരു  കവിത പാടാന്‍ ....അപ്പോഴെല്ലാം ഓരോ കവിതകള്‍ പാടി തരും .. എന്നുകണ്ടാലും ഒരു മലയാളം നോവലോ .. കവിത സമാഹാരമോ കയ്യില്‍ കാണും ഞാന്‍ അതൊക്കെ എടുത്ത് ഇടക്ക് മറിച്ച് നോക്കിയിട്ടുണ്ട് ... ചങ്ങമ്പുഴ കവിതകളുടെ തോഴനായിരുന്നു സര്‍ .... കവികളില്‍ സര്‍ ന്റെ ഏറ്റവും ഇഷ്ട കവിയും ചങ്ങമ്പുഴ തന്നെ ..... ചങ്ങമ്പുഴയെ കുറിച്ച പറയുമ്പോള്‍ നൂറു നാവു സാറിനു .... എന്തോ   അത് കൊണ്ടായിരിക്കാം ഞാന്‍ ആദ്യമായി പൈസ കൊടുത്ത് വാങ്ങിയ ആദ്യ പുസ്തകം "ചങ്ങമ്പുഴയുടെ " "തുടിക്കുന്ന താളുകള്‍ " ആയിരുന്നു ... യാധര്‍ശ്ചികാമോ  അതോ അറിഞ്ഞുകൊണ്ട് വാങ്ങിയതോ എന്തോ ഓര്‍മയില്ല .....
പത്താംക്ലാസ് കഴിഞ്ഞ ആ സ്കൂള്‍ വിട്ടു പോരുമ്പോള്‍ വല്ലാത്ത വിഷമം ആയിരുന്നു ചന്ദ്രന്‍ സര്‍ നെ കുറിച്ച് ... ഇനി ആരാ മലയാളം കവിത ഈണത്തില്‍ ചൊല്ലിത്തരുന്നത് ....
പിന്നെ ആ പാരലല്‍  കോളേജ് അടച്ചു ..........ചന്ദ്രന്‍ സര്‍ നെ തേടി കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഇറങ്ങി .. ചുമ്മാ ഒന്ന് ഓര്‍മ പുതുക്കാന്‍ .. പക്ഷെ നിര്‍ഭാഗ്യം ഞാന്‍ ഇതുവരെ കണ്ടതില്ല അദ്ധേഹത്തെ .... കുറെ സ്ഥലങ്ങളില്‍ അന്വേഷിച്ചു ... ആര്‍ക്കും അറിയില്ല ... വിഷമം തോന്നി ... നിരാശയും ..... ഇനി ഒരിക്കല്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ എന്തായാലും ആശാനെ ഒന്ന് കാണണം ..... കുറച്ച നേരം സംസാരിച്ച് ഇരിക്കണം ... ദൈവം അതിനു സഹായിക്കട്ടെ ......


സര്‍ " എന്നും ആരോഗ്യത്തോടെ .. സുഖമായി കഴിയാന്‍ ദൈവം ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥനയോടെ " .....
ശിഷ്യന്‍




( ഇന്ന് പിന്നെയും കൊറേ കാലത്തിനു ശേഷം " നാറാണത്ത്‌ ഭ്രാന്തന്‍ " കവിത കേട്ടു .....ഇന്റര്‍നെറ്റ്‌ വഴി പോയപ്പോള്‍ അപ്പോ ഓര്‍മ വന്നത് സര്‍ ന്റെ മുഖമാണ് ..... )

Tuesday, June 14, 2011

നീ

നിന്നെ ഞാന്‍ തേടിയലഞ്ഞു എന്‍ ചിതലരിച്ച ഓര്‍മ്മതന്‍ കൂമ്പാരത്തില്‍
കണ്ടെടുത്തതോ ഒരു ചേതനയറ്റ അസ്തി പഞ്ചരം മാത്രം...
ഒരായിരം ഓര്‍മ്മകള്‍ നീ എനിക്കേകിയെങ്കിലും...
അവയെല്ലാം ഇന്നെന്‍ ആഴിയില്‍ മുങ്ങി മറഞ്ഞു ....
ദുഖമാണ് എന്‍   തൂലികയില്‍ നിറയും  വികാരം ...
നീ തന്നെയെന്‍ ദുഖവും അടങ്ങാത്ത സ്വപ്നവും  

Sunday, June 12, 2011

മഴ ഒരു ഓര്‍മ്മക്കുറിപ്പ്

മഴ!
മഴ! ഒരു പ്രവാസി എന്ന നിലയില്‍ എന്നും എന്റെ മനസ്സില്‍ ഗൃഹാതുരത്വവും കുരിരുമേകുന്ന ഒന്നാണ് മഴ! കുട്ടികാലം മുതലേ ഉള്ള ശീലമായിരുന്നു മഴയില്‍ കൈവച്ചു ആ വെള്ളം കയ്യില്‍ പിടിക്കുക .. ഇന്ന് മഴ പെയ്യുമ്പോള്‍ ഞാന്‍
ആ പഴയ ബാലനായി മാറാറുണ്ട് .. കുട്ടികാലത് സ്വന്തമായി റൂം ഉണ്ടായിരുന്നു ... മഴപെയ്യുന്നത്   വീട്ടില്‍ ഉള്ളപോള്‍ ആ ജനാലകളുടെ കമ്പിയില്‍ പിടിച്ച മുഖം  ജനാലയുടെ കമ്പികളില്‍
ചേര്‍ത്തുവച്ച് ഞാന്‍ ഇരിക്കുമായിരുന്നു .. ഇന്നും എന്റെ ലീവ് ദിവസങ്ങളില്‍ നാട്ടില്‍  ‍ മഴപെയ്യുമ്പോള്‍ അങ്ങനെ ഇരിക്കാന്‍ ഒരു രസം ...  കുട്ടികാലത് സ്കൂള്‍ തുറക്കുന്നതും മഴ പെയ്യുന്നതും ഒരേ സമയം വെള്ള യുണിഫോം  ഒക്കെ ചെമ്മണിന്റെ നിറം  ആകും... അതിനു ഉമ്മയുടെ അടുത്ത് നിന്ന് ശകാരം ...
 തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ... മഴയുടെ സമയത്ത് ഒഴിവുകാലങ്ങളില്‍ മഴപെയുമ്പോള്‍ കടലില്‍ കുളിക്കാന്‍ പോകുമായിരുന്നു ... അതും ഒരു രസം ...
എന്നും ഓര്‍മയില്‍ കുളിരണിയിക്കുന്ന മഴ .. എന്റെ യൌവനത്തില്‍ എനിക്ക് നനുത്ത സ്പര്‍ശനം നല്‍കിയിരുന്നു മഴ !
എന്റെ പ്രണയം ... ഞാന്‍ ആദ്യമായി അവളെ കാണുമ്പോള്‍ അത്രേം നേരം പെയിതമഴ തെല്ലോന്നടങ്ങി .. അവളെ കണ്ടശേഷം വേണ്ടും തിമിര്‍ത്തു പെയ്തു
 +2  പഠിക്കുന്ന കാലത്ത് .. സ്കൂള്‍  ‍ നേരുത്തേ തുടങ്ങുമ്പോള്‍ മഴയും നേരുത്തേ പെയിത് തുടങ്ങി .. ഒടുവില്‍ അവളെ അവസാനമായി കാണുമ്പോഴും ഒരു ജൂണ്‍ മാസത്തിന്റെ ആരംഭത്തില്‍ അന്നും മഴ പെയുന്നുണ്ടായിരുന്നു .. മഴത്തുള്ളികള്‍ അവളുടെ മുഖത്  വീണു  മുഖം തിളങ്ങുന്നുണ്ടായിരുന്നു ... ഒരു ചെറിയ നോവും തന്നു മഴ പോയി ...
പിന്നെയും  മഴ വന്നു .. എന്റെ വീടിന്റെ ഉമ്മറത്ത്‌  വന്നു എന്നെ വിളിക്കും ... ഞാന്‍ എന്റെ റൂമിന്റെ ജനാല മലക്കെ തുറന്നിട്ട്‌ ഒരു സിഗരട്റ്റ്  എടുത്ത് കത്തിച്ച് അവളുടെ നേരെ പുക ഊതിവിടും ... ദേഷ്യം കൊണ്ടാകാം ചില സമയങ്ങളില്‍ എന്റെ മുഖത്തേക്ക് വെള്ളം തെറിപ്പിക്കും മഴ!
ഒടുവില്‍ പലതും നഷ്തപെട്ടപോള്‍ ഞാന്‍ ഒന്ന് ആഗ്രഹിച്ചു ഒരു മഴ എന്റെ ഉള്ളിലും പെയ്തെങ്കില്‍ എന്റെ ഉള്ളം കുളിര്തിരുനെങ്കില്‍ ....  ഇനിയും പറഞ്ഞു തീരാത്ത അനുഭൂതി .... ഇനി ഏതു കാലം ഞാന്‍ നിന്റെ  കര സ്പര്‍ഷമെള്‍ക്കും .. പലപ്പോഴും അടങ്ങാത്ത ആഗ്രഹം ആ പഴയ ഒന്നാംക്ലാസ് കുട്ട്യേപോലെ ആകാന്‍ ... എന്റെ ലോകം അന്ന് വലുതായിരുന്നു ... ഇന്ന് ഈ ഇടുങ്ങിയ മുറിയില്‍ പുറത്തെ തിരക്കുകളും ശബ്ദ കോലാഹലങ്ങളും ഇഷ്ടപെടാതെ ഞാന്‍ ഒറ്റക്ക് ബാല്യകാല സ്മരണകളുമായി ....
ഇന്ന് ഈ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ ... ഇടക്ക് കുളിരായ് ഈ മരുഭൂമിയില്‍ ഒരു മഴ തിമിര്‍ത്തു പെയ്തിരുന്നെങ്കില്‍ എന്നോരാശ ...


(മഴയെ കുറിച്ച എന്റെ ഒരു ചേച്ചി എഴുതിയ ഒരു പോസ്റ്റ്‌ ആണ് ഈ ലേഖനത്തിന്  പ്രചോതനം )

എന്റെ പുതിയ നോട്ട്‌ പുസ്തകം!


അവന്‍ എഴുതുകയാണു .. തന്റെ പഴയ നോട്ട്‌ ബൂക്കില് നിന്നും പുതിയ വൃത്തിയായി പൊതിഞ്ഞ നോട്ട്‌ ബൂകിലേക്ക് ഒരൂ അക്ഷരവും സൂക്ഷ്മമായി നോക്കി പകര്‍ത്തുകയാണ്‌ ... പുറത്ത് ഇരുട്ട് കൂടിയതും ദൂരെ എവിടെയോ ഏതോ നായ് ഒരിയിടുന്നതും അവന്‍ അറിയുന്നില്ല ... രാത്രിയില്‍ പുറത്തെ വെളിച്ചം തട്ടി ജനലിനകത്തേക്ക്‌ തോപ്പിലെ വാഴയുടെ നിഴലുകള്‍ മുറിക്കുളിലേക്ക് പ്രവേഷികുമ്പോള്‍ ഒരു മനുഷ്യന്റെ നിഴല്‍ പോലെ അതു ചുമരില്‍ പതിക്കുന്നതും അവന്‍ അറിയുന്നില്ല ... എന്തോ കണ്ടുപിടിക്കാനെന്ന ആകാംശയോടെ അവന്‍ അവന്റെ പുസ്തകത്തിലേക്ക് കണ്ണോടിച്ചു .. എന്തായിരുന്നു ഈ രാത്രിയിലും തനിക്ക്‌ ഉറങ്ങാന്‍ കഴിയാതെ എഴുതാന്‍ തോന്നുന്നത്‌ .. അതിനു കാരണം ഒന്നു മാത്രമായിരുന്നു ... അമ്മു ..
ഉച്ചക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ലാസ് കഴിഞ്ഞ്‌ വെട്ടിലേക്ക് പോകുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി " മനു " അവന്‍ തിരിഞ്ഞു നോക്കി .. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .. അമ്മു ആയിരുന്നു അത്‌ ... ക്ലാസ്സിലെ ഏറ്റവും കാണാന്‍ കൊള്ളാവുന്ന ഒരു കുട്ടിയാണ് അമ്മു , കൂടെ നല്ല പടിക്കുന്ന കുട്ടിയും... " എന്താ ... എന്താ കാര്യം " അവന്‍ തിരക്കി ... അമ്മു മൊഴിഞ്ഞു " മനു എനിക്ക് നിന്റെ സയന്‍സ്‌ നോട് പുസ്തകം ഒന്നു തരുമോ കഴിഞ്ഞ ദിവസങ്ങളിലെ നോട്ട്‌ എഴുതി എടുക്കാനാണ്‌ .. കഴിഞ്ഞ ഉടനെ നാളെ തിരിച്ചു തരാം മനു പെട്ടന്നു പറഞ്ഞു "പുസ്തകം കയ്യില്‍ ഇല്ല നാളെ വരുമ്പോ തരാം" അവള്‍ ശരി എന്നും പറഞ്ഞു നടന്നു പോയി .. അമ്മു കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വന്നില്ല എന്തൂ അസുഘമാണെന്ന് പറഞ്ഞു ടീച്ചര്‍ ....അവളുടെ നടത്തം നോക്കി നില്‍കേ അവന്‍ അവന്റെ പുസ്തകസഞ്ചിയില്‍ നിന്നും സയന്‍സ്‌ നോട് പുസ്തകം എടുത്ത്‌ നോക്കി ... അവന് അവനോട് ദേഷ്യം തോന്നി .. ചില പേജുകളില്‍ വയ്കീട്ട്‌ അമ്മ വീട്ടില്‍ ഉണ്ടാക്കുന്ന പലഹരത്തിന്റെ എണ്ണയുടെ പാടുകള്‍ .. ചില പേജില്‍ ചന്ദന തിരിയുടെ കഷ്നങ്ങള്‍ ... ആകെ എല്ലാം കുളമായിരിക്കുന്നു .. ഇതു അവള്‍ക്ക്‌ കൊടുത്താല്‍ അവള്‍ എന്നെ കുറിച്ച്‌ എന്ത്‌ വിചാരിക്കും എന്തായാലും അങ്ങനെ പറഞ്ഞത് നന്നായി .. അവന്‍ വളരെ ഉല്‍സാഹതോടെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായ് ഓടി ... വെട്ടിലെത്തി പല കള്ളംപറഞ്ഞ്‌ അമ്മയുടെ കയ്യില്‍ നിന്നും 5 രൂപാ വാങ്ങി ... വേഗം കഴിച്ചെന്ന് വരുത്തി തിരിച്ചിറങ്ങി .. പോകും വഴിയേ നാരായണന്‍ ചേട്ടന്റെ കടയില്‍ നിന്നും ഒരു നോട്ട്‌ പുസ്തകവും വാങ്ങി ക്ലാസ്സിലേക്ക് തിരിച്ചു ... ഇംഗ്ലീശ് സുരേഷ് സാറിന്റെ പുളിച്ച ഗ്രാമോര്‍ ഇല്ലാത്ത ഇംഗ്ലീശ് ക്ലാസും .. ഭൂമിഷത്രം ക്ലാസ്സും ഒക്കെ തിമിര്‍ത്തു നടന്നു ഉച്ചക്ക്‌ ശേഷം .. പക്ഷേ അവന്റെ മനസ് മുഴുവന്‍ നാളെ സയന്‍സ്‌ നോട്ട്‌ കൊടുക്കുമ്പോള്‍ അമ്മുവിന്റെ മുഖത്ത്‌ ഉണ്ടാകുന്ന ഭാവ വ്യത്യാസങ്ങള്‍ ആയിരുന്നു ..... എല്ലാ ക്ലാസ്സും കഴിഞ്ഞ്‌ അവന്‍ ഓടി വെട്ടിലേക്ക് .... വയലോരങ്ങളില്‍ നില്‍കുന്ന ചെടികള്‍ പറിക്കുവാനും .. വയലിലെ ചാലിലെ മാനത്ത്‌ കണ്ണി മീനിനെ കല്ലേറിയാനും ... വഴിയില്‍ കിടക്കുന്ന തീപെട്ടി കവര് പിറക്കുവാനും .. കടകളുടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്ടെരില് നടിമാരുടെ ചന്തം നോക്കുവാനും ഒന്നും തന്നെ അവന്‍ നിന്നില്ല ... വയലോരത് അടിച്ച കാത്ത്‌ മാത്രം അവനേയും തഴുകി കിന്നാരം പറഞ്ഞു കൊണ്ടിരുന്നു...
വീടെത്തിയതും ഇന്നു കഴിക്കാണൊന്നും വേണ്ടെന്നു പറഞ്ഞു മുറി തുറന്ന് കതക് അടച്ചു അപ്പോഴേക്കും ... അമ്മ നിര്‍ബന്ധിച്ചതിനാല്‍ ഇത്തിരി ചോറു കഴിച്ചെന്ന് വരുത്തി ... വീണ്ടും മുറിയില്‍ എത്തി കതക് അടച്ച് ...പഴയ പുസ്തകവും പുതിയതും എടുത്ത്‌ വച്ചു .. പുതിയ പുസ്തകം എടുത്ത്‌ നല്ലപോലെ വര്‍ണ കടലാസ്‌ കൊണ്ട് പൊതിഞ്ഞു ... അതിന്റെ മുകളില്‍ ഭംഗിയായി എഴുതി ..."സയന്‍സ്‌ നോട് പുസ്തകം"
എഴുതാന്‍ തുടങ്ങി ...ഓരോ പേജും സൂക്ഷ്മയി നല്ല കയ്യക്ഷരത്തോടെ പഴയത്തില്‍ നിന്നും പുതിയതതിലേക്ക് പകര്‍ത്തുന്നു ... ഒരു കഥ എഴുത്ത് കരനെ പോലെ സൂക്ഷ്മമായി എഴുതികൊണ്ടിരുന്നു ... എപ്പഴോ കിടന്നുറങ്ങി

സൂര്യന്റെ വെളിച്ചം ജനാലിന്റെ ചില്ല് കഷ്നത്തില്‍ അടിച്ച്‌ അതിന്റെ ചൂടു തലയില്‍ തട്ടി വിയര്‍ക്കുന്നു ... അപ്പോഴാണ് എണീതതത്‌ ... എണീറ്റ്‌ ഉടനെ നോക്കിയത് തന്റെ പുതിയ നോട്ട്‌ പുസ്തകം ... അതു തലേ നാലുള്ളതിനേക്കാള്‍ കൂടുതല്‍ നന്നായിരിക്കുന്നു .. തന്റെ എഴുത്ത് കണ്ടു അവന് തന്നെ ഒരു നിമിഷം അഭിമാനം തോന്നി ... കുളിച്ച്‌ കാപ്പി ഒക്കെ കുടിച്ച് വേഗം വിദ്യാലയത്തിലേക്ക് തിരിച്ചു ... മനസുമുഴുവന്‍ വല്ലാത്ത ഒരു അവസ്ഥയാണ് .. അവള്‍ എന്നും വരുന്ന പാതയോരത്ത് കാത്ത് നിന്നു വളരെ വേഗം ... അവള്‍ വരുന്ന സമയത്തിനോടടുക്കുമ്പോള്‍ അവന്റെ ഹൃദയമിതിയ്പ്പ് കൂടിവരുന്നതവന്‍ അറിഞ്ഞു.... എന്നാലും പുറത്ത് ഒന്നുമറിയാത്ത പോലെ നില്‍കന്‍ ശ്രേമിച്ചു ... അവള്‍ വരേണ്ട സമയം കഴിഞ്ഞു അവന്റെ മുഖം മങ്ങി .. ബെല്ലടിക്കും വരെ കാത്ത്‌ നിന്ന് അവളെകണ്ടില്ല .. തികച്ചും ദുഖവുമായി അവന്‍ ക്ലാസ്സിലേക്ക് പോയി ... എല്ലാ ക്ലാസ്സുകള്‍ നടക്കുനുണ്ടെങ്കിലും അവന്റെ പിഞ്ച്‌ മനസിന്റെ ചിന്ത മുഴുവന്‍ അവള്‍ എന്ത്‌ കൊണ്ട് ക്ലാസ്സില്‍ വന്നില്ല എന്നുള്ളതായിരുന്നു ..... ഒട്ടും ഊര്‍ജം ഇല്ലാത്തവനെ പോലെ അവന്‍ തികച്ചും യാന്ത്രികമായി ഇരുന്നു ... പിറ്റേന്നുള്ള മൂന്നു നാലു ദിവസവും അവള്‍ വന്നില്ല ..
ഒരു ദിവസം ക്ലാസ്സില്‍ പോകുമ്പോള്‍ ഒരു കൂട്ടുകാരന്‍ ഓടിവന്നു പറഞ്ഞു " ടാ മനു നീ വരുന്നില്ലേ " അവന്‍ തിരക്കി എന്താടാ എങ്ങോട്ടാ കൊട്ടുകാരന്‍ പറഞ്ഞു " ടാ ഇന്നു ക്ലാസ്സില്ല....നമ്മുടെ ക്ലാസ്സില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഇല്ലേ ആ അമ്മു .. ആ കുട്ടി ഇന്നു രാവിലെ മരിച്ചു .. അവളുടെ വെട്ടിലേക്ക് എല്ലാരും പോകുാകായാ നീ വരുന്നോ... " ... കൊട്ടുകാരന്‍ പറയുന്നത്‌ ദൂരെ എവിടെയോ കേള്‍കുമ്പോലെ തോന്നി ... മേലെ ഉള്ള ആകാശം കറങ്ങുംനുവോ .. സ്കൂല് മേലേക്ക്‌ പോകുന്നുവൂ .. ഭൂമി തല കീഴയി തിരിയുന്നുവോ .. ഒന്നും അറിയില്ല അവന്‍ നിലത്തേക്ക്‌ കുഴഞ്ഞ്‌ വീണ് .... ദൂരെ എവിടെ ആരോ എന്തൊക്കെയൂ പറയുന്ന പോലെ തോന്നി ... ഒന്നും വ്യക്തമല്ല
ബോധമില്ലാതെ കിടന്ന നാളുകള്‍ 4 ദിവസം കഴിഞ്ഞാണ്‌ കണ്ണ് തുറന്നത്‌ .. ഡാക്ടര് ചിരിച്ചു കൊണ്ട് തലയില്‍ തട്ടി .. വെട്ടുകാരോട്‌ ഡിസ്‌ചാര്ജ് ചെയ്യാന്‍ പറഞ്ഞു പോയി ... തനികെന്താണു സംഭവീച്ചതെന്ന് ആരും പറഞ്ഞില്ല .... ഇടക്ക് ഓര്‍മാവാരുമ്പോള്‍ അമ്മു എന്നു പറയുന്നു എന്നു അമ്മ പറഞ്ഞു ആരാടാ അമ്മു എന്നൊക്കെ ചോദിച്ചു ... ഒന്നിനോടും ഒരു താല്‍പര്യമില്ലാത്ത മട്ടില്‍ ദൂരേക്ക് കണ്ണും നട്ട്‌ അവന്‍ ഇരുന്നു .. വെട്ടിലെത്തി .. എണീറ്റ്‌ നടക്കാന്‍ തോന്നിയപോള്‍ സായാഹ്നത്തില്‍ ..താഹ്ന്റ്റെ പുതിയ നോട്ട്‌ പുസ്തകവും എടുത്ത്‌ വീടിന്റെ മുകളിലേക്ക് അവന്‍ പോയി .. ആകാശത്തേക്ക്‌ നോക്കി നക്ഷത്രങ്ങളെ കാണാം .. അതിന്റെ ഇടയില്‍ ഒരു നക്ഷത്രം അവനെ നോക്കി കണ്ണുറുക്കി ... ആ നക്ഷത്രത്തിന് അമ്മുവിന്റെ മുഖം പോലെ തോന്നി ... അവന്‍ തന്റെ പുതിയ സിയന്‍സ് നോട് പുസ്തകം എടുത്ത്‌ .. ആക്കാഷത്തേക്ക്‌ വീശി എറിഞ്ഞു കൊണ്ട് പറഞ്ഞു .. " അമ്മു ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു " ഇപ്പോഴും സ്നേഹികുന്നു " ..... ശുഭം

( മരിച്ച ആളുകള്‍ നാളെ ആകാശത്ത്‌ വന്നു നക്ഷത്രമായി നില്‍കും എന്നു പണ്ടാരോ പറഞ്ഞ ഒരു ഓര്‍മ )
ഈ കഥ ... ഞാന്‍ എന്റെ എല്ലാമായിരുന്ന ഒരു പെണ്‍കുട്ടിക്കായി സമര്‍പ്പിക്കുന്നു .. ചിലപ്പോള്‍ അവളും ഇപ്പോള്‍ ഇതു കാണുന്നുണ്ടാക്കും എന്നു കരുതുന്നു ....

 

Saturday, June 11, 2011



നിദ്രയില്ലാത്ത രാവുകളില്‍ നീ എനിക്ക് സമ്മാനിച്ചത് ഒരായിരം സുന്ദര സ്വപ്നങ്ങളായിരുന്നു ... ആ സ്വപ്നങ്ങള്‍ക്ക് എഴുവര്‍ണങ്ങള്‍ ചാലിച്ച മഴവില്ലിന്റെ ഭംഗിയുണ്ടായിരുന്നു.... ഇന്നും ഞാന്‍ ആ ഓര്‍മകളില്‍ ജീവികുമ്പോള്‍ ഒരു മാത്രാ വെറുതെ ആശിച്ചു പോകുന്നു വേണ്ടും ഒരു പൂകാലം എന്റെ വാടിയിലും ... ഇതെല്ലം ആശകളാണ് പ്രിയേ .... എന്നിലെ എന്നെ തിരിച്ചറിയിച്ച നിനക്ക് ഒരു ജന്മം മുഴുവന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു ..... നീ ഇന്നെന്‍ കൂടെ ഇല്ല എന്നതും സത്യം .... എന്റെ ഖല്‍ബിലെ തേങ്ങലുകള്‍ എന്നും നിന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കും ... ഒരു പക്ഷെ നാളെ ഞാന്‍ വേറൊരു ജീവിതത്തിലേക്ക് കടന്നിരിക്കാം ... അന്നും എനിക്ക് മറക്കുവാനാകുമോ നിന്നെ... നിന്റെ ഓര്‍മകളെ ....